Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrissur Pooram

Thrissur

തൃശൂർ പൂരം: സുരക്ഷയിൽ കൂട്ടായ തീരുമാനം വേണമെന്ന് സുരേഷ് ഗോപി

തൃശൂർ: പൂരം സുരക്ഷയെക്കുറിച്ചു കൂട്ടായ തീരുമാനങ്ങൾ വേണമെന്നും കാണികളുടെ സുരക്ഷയ്ക്കു ഗാരന്‍റി നൽകണമെന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപി. പൂരം പ്രദർശനത്തിന്‍റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷാ നീക്കങ്ങൾക്കു കേന്ദ്രസർക്കാരിന്‍റെ പിന്തുണയുണ്ടാകും.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ച കേന്ദ്രമന്ത്രി 16 വേദനകൾക്കുള്ള പൂജയാകണം നിയന്ത്രണങ്ങൾ എന്നു ചൂണ്ടിക്കാട്ടി. സംഭവത്തിന്‍റെ സ്വാഭാവികമായ അലയടികൾ ബാധിക്കാതെ പൂരം കളങ്കമില്ലാതെ നടത്താൻ മുൻമന്ത്രി കെ.രാജൻ ഉൾപ്പെടെയുള്ളവർക്കു സാധിച്ചുവെന്നും സുരേഷ്ഗോപി പറഞ്ഞു.

യോഗത്തിൽ മേയർ ഡോ.നിജി ജസ്റ്റിൻ, രാജൻ പല്ലൻ എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ്, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ടി.ആർ. ഹിരണ്‍, പൂർണിമ സുരേഷ്, ജോയ് ബാസ്റ്റിൻ ചാക്കോള, അഡ്വ. രേഷ്മ മേനോൻ, ജി. രാജേഷ്, കെ. ഗിരീഷ്കുമാർ, കേണൽ പിആർഎം രവി, എം. ജയചന്ദ്രൻ, കെ. ദിലീപ് കുമാർ, അഡ്വ. കെ.പി. അജയൻ തുങ്ങിയവർ പ്രസംഗിച്ചു. നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ആനകളുടെയും പഞ്ചവാദ്യത്തിന്‍റെയും അകന്പടിയിൽ പൂരപ്രൗഢിയിലായിരുന്നു സമാപന ആഘോഷങ്ങൾ.

Kerala

തൃശൂർ പൂരം നടത്തിപ്പിൽ ഉന്നതതല യോഗം ചേരും; ഏകപക്ഷീയമായി തീരുമാനമെടുക്കില്ല: മന്ത്രി വി.എൻ. വാസവൻ

തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നടക്കുന്ന ഉന്നതതല യോഗത്തിനു ശേഷം തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ഉന്നതതല യോഗം വിളിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കില്ലെന്നും ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച രാവിലെ 10.30നാണ് ദേവസ്വം ഭാരവാഹികളുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും സംയുക്ത യോഗം നടക്കുക.

അതേസമയം, ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രത്യേക മന്ത്രിസഭ ഇന്നു ചേരും. ചികിത്സയിലായതിനാലാണ് മുഖ്യമന്ത്രി സംഭവ സ്ഥലത്ത് എത്താതിരുന്നതെന്നും വി.എൻ. വാസവൻ അറിയിച്ചു.

Kerala

ഇത്തവണ വെടിക്കെട്ടിനില്ല, ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു: തിരുവമ്പാടി ദേവസ്വം

തൃശൂർ: തൃശൂർ പൂരത്തിന് ഇത്തവണ വെടിക്കെട്ടിനില്ലെന്നും സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ.

ആഘോഷപൂർവം പൂരം നടത്താനുള്ള ഒരു സാഹചര്യം അല്ല. ഇപ്പോൾ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേർത്തുനിർത്താനുള്ള കാര്യങ്ങളിലാണ് ദേവസ്വത്തിന്‍റെ ശ്രദ്ധ. തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നു.

നിരോധിത വെടിമരുന്ന് ഉൽപ്പന്നങ്ങൾ അവിടെ ഉപയോഗിച്ചിട്ടില്ല എന്നാണ് ദേവസ്വം കരുതുന്നത്. മുണ്ടത്തിക്കോട് സതീശനാണ് ദേവസ്വം കരാർ നൽകിയിരിക്കുകയാണ്. അദ്ദേഹം മറ്റ് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ജോലികൾ കൂടി എടുത്തിരിക്കാം. അപകടത്തിൽ അട്ടിമറിയില്ലെന്നും ദേവസ്വം സെക്രട്ടറി കൂട്ടിച്ചേർത്തു.

Kerala

വെടിക്കെട്ടു നിർമാണ ശാലയിലെ സ്ഫോടനം: 13 മരണം,നിരവധിപേർക്ക് പരിക്ക്

തൃശൂർ: തൃശൂർ പൂരത്തിനു വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തുണ്ടായ സ്‌ഫോടനത്തിൽ 13 മരണം സ്ഥിരീകരിച്ചു. തൃശൂർ പൂരത്തിന്‍റെ സാന്പിൾ വെടിക്കെട്ടിനും 27നു പുലർച്ചെ നടത്തുന്ന വെടിക്കെട്ടിനും പകൽപ്പൂരത്തിന്‍റെ വെടിക്കെട്ടിനുമായി നിർമിച്ച കുഴിമിന്നികളടക്കം വന്പൻ ശേഖരമാണ് പൊട്ടിത്തെറിച്ചത്.

കടുത്ത ചൂടാണ് സ്ഫോടനത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. ആറായിരം കിലോയോളം വരുന്ന സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നെന്നാണു കരുതുന്നത്. നാൽപതുപേരോളം ജോലി ചെയ്തിരുന്നെന്നാണു വിവരം. മുണ്ടത്തിക്കോടിനു സമീപം പാടത്തിനു നടുവിലുള്ള വെടിക്കോപ്പ് നിർമാണ പുരയിലാണ് അപകടം.

അപകടത്തിൽ പാടത്തുനിന്ന് ഏറെ അകലെയുള്ള വീടുകളിലെ ജനൽ ചില്ലുകൾ അടക്കം തകർന്നു. സ്ഫോടനത്തിന്‍റെ പ്രകന്പനം കിലോമീറ്റർ ദൂരത്തോളം അനുഭവപ്പെട്ടെന്നു നാട്ടുകാർ പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഭൂകന്പമെന്നാണു പലരും കരുതിയത്. ഉച്ചയ്ക്കു മൂന്നരയോടെയാണു സ്ഫോടനമുണ്ടായത്.

പൊട്ടിത്തെറി തുടരുന്നതിനാൽ ഫയർഫോഴ്സിനും മറ്റു രക്ഷാ പ്രവർത്തകർക്കും അവിടേക്കെത്താൻ കഴിഞ്ഞിട്ടില്ല. മെഡിക്കൽ കോളജിനു പുറമേ, തൃശൂർ ജില്ലാ ആശുപത്രിയടക്കമുള്ള സമീപസ്ഥ ആശുപത്രികളും സജ്ജമാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി.

Kerala

പൂരം കൊടിയേറി മക്കളേ..!!; സാമ്പിൾ വെടിക്കെട്ട് 24 ന്

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിനു കൊടിയേറി. രാവിലെ 11ന് തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറിയത്. തൊട്ടുപിന്നാലെ പാറമേക്കാവിലും കൊടിയേറി. പിന്നാലെ അയ്യന്തോളും മറ്റു ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റി.

24ന് തൃശൂര്‍ പൂരത്തിന്‍റെ ചമയ പ്രദര്‍ശനം നടക്കും. അന്നു വൈകുന്നേരം ഏഴിനാണ് സാമ്പിൾ വെടിക്കെട്ട്. പൂര വിളംബരം അറിയിച്ച് 25ന് നെയ്തലക്കാവിലമ്മ തെക്കേ നട തുറന്നിറങ്ങും. 26നാണ് ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരം. ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തിൽവരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലർച്ചെ പ്രധാന വെടിക്കെട്ടും പൂര ദിനം നടക്കും.

27ന് പകല്‍പ്പൂരവും തുടര്‍ന്ന് ഉപചാരം ചൊല്ലലും നടക്കും. ഗജവീരൻ തൃക്കടവൂര്‍ ശിവരാജുവാണ് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത്.

NRI

"തൃശൂർ പൂരം ഹൂസ്റ്റൺ 2026' മേയ് ഒമ്പതിന്

ഹൂസ്റ്റൺ: തൃശൂർ മലയാളി അസോസിയേഷൻ, ഹൂസ്റ്റണിൽ സ്റ്റാഫ്‌ഫോർഡിലുള്ള ബാൻക്വിറ്റ് ഹാളിൽ നടന്ന സമ്മേളനത്തിൽ തൃശൂർ പൂരം പ്രൗഢഗംഭീരമായി ആഘോഷിക്കുമെന്ന് വിളംബരം ചെയ്തു.

കേരളത്തിലെ ഏറ്റവും പ്രശസ്തമായ സാംസ്‌കാരിക ഉത്സവങ്ങളിലൊന്നായ പൂരം ടെക്‌സസിന്‍റെ ഹൃദയഭാഗത്തേക്ക് മേയ് ഒമ്പതിന് ആചാരാനുഷ്ടാനങ്ങളോടെ ആഘോഷിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

(പരമ്പരാഗത പ്രഖ്യാപന ചടങ്ങ്) ഹൂസ്റ്റണിലെ സ്റ്റാഫോർഡ് ബാങ്ക്വറ്റ് ഹാളിൽ പ്രസിഡന്‍റ് ധനിഷ ശ്യാം, സെക്രട്ടറി ജോൺ ആന്‍റണി, മറ്റ് കമ്മിറ്റി അംഗങ്ങളും വിശിഷ്ടാതിഥികളും ചേർന്ന് ഭദ്ര ദീപം തിരി തെളിച്ചതോടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റീബോർഡ് ചെയർമാൻ ഡോ. സതീഷ് പരിപാടികൾക്ക് നേതൃത്വം നൽകി. മഹത്തായ പൂരാഘോഷത്തിന്‍റെ വിശദാംശങ്ങൾ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ പെരുമ്പാറയുടെ താളാത്മകമായ താളങ്ങൾ ഹാളിലുടനീളം പ്രതിധ്വനിച്ചു, അത് സദസിനെ ആവേശഭരിതരാക്കി.

തൃശൂരിൽ ആഘോഷിക്കപ്പെടുന്ന ഒരു മനോഹരമായ ക്ഷേത്രോത്സവം, ഗംഭീരമായ ആനകളുടെ ഘോഷയാത്രകൾ, ഊർജസ്വലമായ പാരസോൾ പ്രദർശനങ്ങൾ (കുടമറ്റം), ആത്മാവിനെ ഉണർത്തുന്ന താളവാദ്യ വിസ്മയം, നിറഭേദങ്ങളുടെ വർണാഭമായ നീലാകാശത്തിൽ വർണപ്രപഞ്ചവും ശബ്ദഘോഷവും നിറക്കുന്ന വെടിക്കെട്ടുകൾ എന്നിവ മനുഷ്യമനസുകൾക്കു മനംമയക്കുന്ന ദൃശ്യവിരുന്നായിരിക്കും.

ഹൂസ്റ്റണിലെ ഈ ഗംഭീരമായ ആഘോഷം പുനഃസൃഷ്ടിക്കുന്നതിലൂടെ, പാരമ്പര്യം സംരക്ഷിക്കുകയും മാതൃരാജ്യത്ത് നിന്ന് വളരെ അകലെ വളരുന്ന അടുത്ത തലമുറയ്ക്ക് സാംസ്‌കാരിക പൈതൃകം കൈമാറുകയും ചെയ്യുക എന്നതാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്.

മെഗാ തിരുവാതിര മലയാളി സ്ത്രീകളുടെ ചാരുതയും ഐക്യവും പ്രദർശിപ്പിക്കുന്നു കാവടിയാട്ടം, ഫാഷൻ ഷോ കേരളത്തിന്‍റെ പരമ്പരാഗതവും സമകാലികവുമായ വേഷ ഭൂഷാദികളുടെ വിസ്മയം, മാസ്മരിക സംഗീത ലഹരി, പ്രശസ്ത കലാ കാരന്മാർ അവതരിപ്പിക്കുന്ന പ്രത്യേക കലാ പ്രദർശനവും ഓൺലൈൻ മത്സരങ്ങളും വൈവിധ്യമാർന്ന കലാ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നു.

ഡാളസ്, ഓസ്റ്റിൻ, സാൻ അന്റോണിയോ, അയൽ നഗരങ്ങൾ എന്നിവിടങ്ങളിലെ മലയാളി സമൂഹങ്ങളിൽ നിന്ന് വലിയ പങ്കാളിത്തം ഈ പരിപാടിയിൽ പ്രതീക്ഷിക്കുന്നു.പ്രധാന സംഘടനകളിൽ നിന്നും ഉദാരമതികളായ സ്‌പോൺസർമാരിൽ നിന്നുമുള്ള അതിശക്തമായ പിന്തുണ ഈ സാംസ്‌കാരിക സ്വപ്നം ഒരു മഹത്തായ വിജയമാക്കുന്നതിൽ സമൂഹത്തിന്‍റെ ഐക്യത്തെയും ആവേശത്തെയും പ്രതിഫലിപ്പിക്കുന്നു.

അതിർത്തികൾക്കപ്പുറമുള്ള ഒരു ഉത്സവം തൃശൂർ പൂരം വെറുമൊരു പരിപാടിയല്ല അത് ഓരോ മലയാളിയുടെയും ഹൃദയങ്ങളിൽ ആഴത്തിൽ പ്രതിധ്വനിക്കുന്ന ഒരു വികാരമാണ്. ഹൂസ്റ്റണിൽ ഈ മഹത്തായ ആഘോഷം സംഘടിപ്പിക്കുന്നത് ഒരു ചരിത്ര നിമിഷമാണ്, പാരമ്പര്യങ്ങൾ സമുദ്രങ്ങളെയും തലമുറകളെയും എങ്ങനെ മറികടക്കുന്നു എന്നതിന്‍റെ പ്രതീകമാണിത്.

തൃശൂരിന്‍റെ താളവും നിറവും ചൈതന്യവും പ്രതിധ്വനിക്കുന്ന ഈ ദിവസം ഈ നാഴികക്കല്ലായ ആഘോഷത്തിന്‍റെ ഭാഗമാകാൻ ഹൂസ്റ്റൺ തൃശൂർ മലയാളി അസോസിയേഷൻ കുടുംബങ്ങളെയും സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Kerala

തൃശൂർപൂരം അലങ്കോലപ്പെട്ട സംഭവം; പുറത്തുവന്ന റിപ്പോർട്ട് പൂർണമല്ലെന്ന് സുരേഷ് ഗോപി

തൃശൂർ: തൃശൂർപൂരം അലങ്കോലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ടിൽ തന്‍റെ മൊഴി നിഴലിച്ചുപോലും കണ്ടില്ലെന്ന് സുരേഷ് ഗോപി എംപി. വിഷയത്തിൽ പുറത്തുവന്ന റിപ്പോർട്ട് പൂർണമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ വർഷം പൂരം നല്ല രീതിയില്‍ നടത്തണമെന്ന് ആഗ്രഹിച്ച് മുഖ്യമന്ത്രി ഒരു അവലോകന യോഗം വിളിച്ചു ചേർത്തിരുന്നു. അതില്‍ താൻ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിർബന്ധം പറഞ്ഞിരുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞ ഒരു കാര്യം മൊഴിയെടുത്ത ഉദ്യോഗസ്ഥരോട് താൻ പറഞ്ഞതാണ്. എന്നാല്‍ അത് റിപ്പോർട്ടില്‍ വന്നിട്ടില്ല. പിന്നെ ആ റിപ്പോർട്ട് എങ്ങനെ പൂർണമാകുമെന്നും സുരേഷ് ഗോപി ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിഷ‍യത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടതില്ലെന്നും എംപി അറിയിച്ചു. അതേസമയം എയിംസുമായി ബന്ധപ്പെട്ട ചോദ്യത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. എയിംസ് വരാതെ എവിടെ പോകാനെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

എയിംസ് വരുമ്പോൾ അതിന്‍റെ മഹത്വം തനിക്ക് തന്നെയാവും. എയിംസ് പറഞ്ഞ് വോട്ട് ചോദിക്കാൻ താൻ വരില്ലെന്നും സുരേഷ് ഗോപി എംപി കൂട്ടിച്ചേർത്തു.

 

Kerala

തൃശൂർ പൂരം അലങ്കോലപ്പെടുത്തല്‍: ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളി എസ്ഐടി റിപ്പോർട്ട്

തൃശൂർ: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പുണ്ടായ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദത്തില്‍ ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളി പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്ഐടി) റിപ്പോർട്ട്.

തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് എഡിജിപിക്കു കൈമാറിയ റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിനെതിരേയാണ് ആരോപണങ്ങൾ ഉയർത്തിയിട്ടുള്ളത്. രാത്രിപൂരത്തിനു തിരുവന്പാടിയുടെ മഠത്തിൽവരവ് സമയം പോലീസ് ലാത്തിചാർജ് നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഏകപക്ഷീയ തീരുമാനങ്ങളാണു തിരുവമ്പാടി ദേവസ്വത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. മഠത്തിൽവരവിനു തൊട്ടുമുന്നിലുള്ള ഘടകപൂരത്തിനിടയിലും പോലീസുമായി വാക്കുതർക്കം ഉണ്ടായിരുന്നതായും ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിൽ ആസൂത്രിത നീക്കമുണ്ടായോ എന്ന കാര്യത്തിൽ എഡിജിപിതല യോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനം. തൃശൂർ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദത്തില്‍ 2024 ഒക്ടോബറിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പും പൂരവും അടുത്തിരിക്കുന്നതിനാൽ വിഷയത്തില്‍ അന്തിമതീരുമാനം ഉടൻ ഉണ്ടാകാൻ സാധ്യതയില്ലെന്നറിയുന്നു. സിസിടിവി, ഫോൺ എന്നിവയുടെ ശാസ്ത്രീയഫലം വന്നിട്ടില്ലെന്നാണു വിശദീകരണം.

 

Kerala

പൂരം കലക്കൽ: എം.ആർ. അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി. പൂരം അലങ്കോലപ്പെട്ടിട്ടും എംആർ അജിത്കുമാർ ഇടപെടാത്തത് കർത്തവ്യ ലംഘനമെന്ന ഡിജിപിയുടെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി ശരിവച്ചു. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി.

പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപി എം ആർ അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചെന്നായിരുന്നു ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്. ഔദ്യോഗിക കൃത്യനിർവഹണത്തിന്‍റെ ഭാഗമായി തൃശൂരിലെത്തിയ എഡിജിപി പൂരം അലങ്കോലപ്പെട്ടിട്ടും ഇടപെട്ടില്ലെന്നാണ് വിമർശനം.

രാത്രിയിൽ പൂരം അലങ്കോലപ്പെട്ടപ്പോള്‍ മന്ത്രി ആദ്യം വിളിച്ചത് എഡിജിപിയാണ്. മറ്റ് ചിലരും വിളിച്ചു. നഗരത്തിലുണ്ടായ എഡിജിപി ഫോണ്‍ എടുക്കുകയോ പ്രശ്നത്തിൽ ഇടപെടുകയോ ചെയ്തില്ലെന്നാണ് റിപ്പോർട്ട്.

Kerala

അജിത് കുമാറിന് വീഴ്ച പറ്റി; ഡിജിപിയുടെ അന്തിമ റിപ്പോര്‍ട്ട്

തിരുവനന്തപുരം: പൂരം കലക്കല്‍ വിവാദത്തില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന് ഔദ്യോഗിക വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ റിപ്പോര്‍ട്ട്. ഔദ്യോഗിക ചുമതലയുടെ ഭാഗമായി തൃശൂരിലെത്തിയ എഡിജിപി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല എന്നാണ് ഡിജിപി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.

മന്ത്രിയും കമ്മീഷണറും ദേവസ്വവും എല്ലാം മുന്‍കൂട്ടി വിവരം നല്‍കിയിരുന്നെങ്കിലും എഡിജിപി വേണ്ടത്ര കരുതല്‍ കാണിച്ചില്ല. പ്രശ്‌നങ്ങള്‍ക്കു ശേഷം മന്ത്രി കെ. രാജന്‍ ഫോണില്‍ വിളിച്ചിട്ടും എഡിജിപി പ്രതികരിച്ചില്ലെന്നും ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൂരത്തിന് ഇടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായ സമയത്ത് താന്‍ വിളിച്ചിട്ടും എഡിജിപി ഫോണ്‍ എടുത്തില്ല എന്ന് മന്ത്രി കെ. രാജന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് നിഷേധിക്കുന്ന നിലപാടാണ് എം.ആര്‍. അജിത് കുമാറിന്‍റെ ഭാഗത്തുനിന്നുണ്ടായത്. മന്ത്രി വിളിച്ചത് അറിഞ്ഞില്ലെന്നും രാത്രി വൈകിയതിനാല്‍ ഉറങ്ങിയെന്നുമായിരുന്നു അജിത് കുമാര്‍ ഇതു സംബന്ധിച്ച് ഡിജിപിക്ക് നല്‍കിയ വിശദീകരണം.

പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എം.ആര്‍. അജിത് കുമാറിനെതിരേ പ്രഖ്യാപിച്ച ത്രിതല അന്വേഷണം ഇതോടെ അവസാനിച്ചു. പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സന്പാദനം എന്നീ മൂന്ന് ആരോപണങ്ങളിലാണ് എഡിജിപിക്കെതിരായി അന്വേഷണം നടന്നത്.

മറ്റ് രണ്ട് ആരോപണങ്ങളിലും അജിത് കുമാറിന് അനുകൂലമായ റിപ്പോര്‍ട്ടുകളാണ് ഉണ്ടായിരുന്നതെങ്കിലും പൂരം കലങ്ങിയതില്‍ അജിത് കുമാറിന് വീഴ്ചപറ്റി എന്നായിരുന്നു ഡിജിപിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നത്.

ഇതേ തുടര്‍ന്ന് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലും അജിത് കുമാറിന്റെ വീഴ്ചകള്‍ ഡിജിപി അക്കമിട്ട് നിരത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കും എന്നത് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് അടക്കം പരിഗണിക്കുന്ന അജിത് കുമാറിന് നിര്‍ണായകമാണ്.

Latest News

Corehub Up